Monday, August 10, 2015

മഴനൂലുകൾ കൊണ്ട് സ്വപ്നങ്ങൾ നെയ്തവൾ....
മഴമുത്തുകൾ കൊണ്ട് മാല കോർത്തവൾ...
ഇന്നവൾ മേഘങ്ങളോട് കലഹമാണത്രേ!
അവളുറങ്ങുമ്പോൾ പെയ്തൊഴിഞ്ഞ മഴയോടിനി കൂട്ടില്ലത്രേ!
മഴക്കിനാവുകളെയവൾ മറ്റാർക്കോ നൽകിയെന്നും...
വെയിൽ നോവുകളുമായിന്ന് പ്രണയത്തിലെന്നും
വഴിതെറ്റി വന്ന  തെന്നൽ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.
മരമത് കേട്ട് ഇലകൾ പൊഴിച്ചുവെന്നും,
മരക്കൊമ്പിലെ ഇണക്കുയിലുകൾ പാട്ട് നിർത്തിയെന്നതും
ആരുമറിയാതെ പോയ സത്യം മാത്രം!