Sunday, December 7, 2014

ഏറ്റവും ദുഃഖഭരിതമായ വരികള്‍ (തര്‍ജ്ജമ) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ
ശിഥിലമായി രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായി വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാമാരുതന്‍ പാടുന്നൂ..
കഴിയുമീ രാത്രി ഏറ്റവും വേദനാഭരിതമായ് പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നു... അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നൂ..
എന്നെ അവളുമെപ്പോഴോ പ്രേമിച്ചിരുന്നിടാം..
ഇതുകണക്കെത്ര രാത്രികള്‍ നീളെ ഞാനവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചൂ തെരുതെരെ..
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍, അവളെയും ഞാന്‍ പലപ്പോഴും സ്നേഹിച്ചു
പ്രണയനിര്‍ഭരം നിശ്ചലദീപ്തമാം മിഴികളെ ആര് മോഹിച്ചു പോയിടാം
കഴിയുമീ രാവില്‍ ഏറ്റവും സങ്കടഭരിതമായ വരികള്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്ന പോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്ന പോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവളെ നേടാത്ത രാഗം നിരര്‍ത്ഥമായി, ശിഥിലമായി, രാത്രി എന്നോടൊത്തില്ലവള്‍
അവളെ നേടാത്ത രാഗം നിരര്‍ത്ഥമായി, ശിഥിലമായി, രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്ര മാത്രം... അഴലുകളിത്ര മാത്രം... 
വിജനത്തില്‍, അതിവിദൂരത്തില്‍ ഏതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്ന പോല്‍ അവളെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവളെങ്കിലും എന്‍ മനമവളെയിപ്പൊഴും തേടുന്നു...
അന്നത്തെ നിശയും ആ വെണ്ണിലാവില്‍ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേല്‍ മാറി നാം..
അന്നത്തെ നിശയും ആ വെണ്ണിലാവില്‍ തിളങ്ങുന്ന മരനിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേല്‍ മാറി നാം..
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നത് നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍ വിറയകാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെയാമവള്‍ അവളെ ഞാനുമ്മ വച്ച പോല്‍ മറ്റൊരാള്‍
അവളുടെ നാദം, സവര്‍ണ്ണദീപ്തമാം മൃദുലമേനി, അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം വിസ്മൃതിയതിലുമെത്രയോ ദീര്‍ഘം 
ഇതുപോലെ പല നിശകളില്‍ എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാവണം 
ഹൃദയം ഇത്രമേലാകുലമാകുന്നത് അവളെ എന്നേക്കുമായി പിരിഞ്ഞതില്‍ 
ഇതുപോലെ പല നിശകളില്‍ എന്റെയീ കൈകളില്‍ അവളെ വാരിയെടുക്കയാലാവണം 
ഹൃദയം ഇത്രമേലാകുലമാകുന്നത് അവളെ എന്നേക്കുമായി പിരിഞ്ഞതില്‍ 
അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍ ഒടുവിലത്തെ സഹനമിതെങ്കിലും 
ഇതുവരേക്കായവള്‍ക്കായി കുറിച്ചതില്‍ ഒടുവിലത്തെ കവിതയിതെങ്കിലും
കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ കവിത കുറിക്കുവാന്‍



2 comments: