Sunday, December 14, 2014

രക്തസാക്ഷി - മുരുകന്‍ കാട്ടാക്കട.

മുഖവുര: കവയിത്രി ശ്രീമതി. ബി. സന്ധ്യ. ഐ.പി.എസ്സ്.
മഞ്ചാടിക്കുന്നുകള്‍ എല്ലാം നശിച്ചു യന്ത്രമുരള്‍ച്ച മാത്രമുള്ള വൃദ്ധസദനങ്ങള്‍ സമൃദ്ധമായ ലോകത്ത് ജീവിക്കുക എന്ന സത്യത്തെ കുറിച്ചാശങ്കപ്പെടുന്ന നമുക്ക് നന്മയുടെ കരുണയുടെ ഭാവസാന്ദ്രമായ വാക്കുകളിലൂടെ ഉണര്‍വ്വ് നല്‍കുന്ന ശ്രീ. മുരുകന്‍ കാട്ടാക്കടയുടെ ഉണര്‍ത്തുപാട്ട് എന്ന കവിതാ സമാഹാരം ആലാപന സൗകുമാര്യത്തോടെ നമുക്ക് കേള്‍ക്കാം. അന്ധകാരത്തില്‍ ഇടയ്ക്കിടെയെത്തുന്ന കൊള്ളിയാന്‍ വെട്ടത്തെ കുറിച്ചു ചൊല്ലുന്ന വരികള്‍ക്ക് എവിടെയോ കത്തിച്ചു വച്ച ചന്ദനത്തിരിയുടെ സുഗന്ധമുണ്ട്. ഈ ലോകത്തില്‍ ഒട്ടി നില്‍ക്കുന്നതൊന്നും തന്റേതല്ലെന്ന സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്ന വാക്കുകളുടെ ഊര്‍ജ്ജം നമുക്ക് ശക്തിയാകട്ടെ സാന്ത്വനമാകട്ടെ..


​​അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...
അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ 
ഒരു രക്തതാരകം രക്തസാക്ഷീ..
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ 
ഒരു രക്തതാരകം രക്തസാക്ഷീ..
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയിലൂര്‍ജ്ജമായി രക്തസാക്ഷീ
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയിലൂര്‍ജ്ജമായി രക്തസാക്ഷീ

പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും...
പ്രണയവും പൂക്കളും ശബളമോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും..
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ-
വേരിന്നു വെള്ളവും വളവുമായൂറിയോന്‍

അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...

ശലഭവര്‍ണ്ണക്കനവു നിറയുന്ന യൗവനം
ബലി നല്‍കി പുലരുവോന്‍ രക്തസാക്ഷീ
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷീ..
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷീ..
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തി-
നൂര്‍ജ്ജമായിയൂട്ടിയോന്‍ രക്തസാക്ഷീ
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദന-
ത്തിരി പോലെരിയുവോന്‍ രക്തസാക്ഷീ
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായി പുലര്‍ന്നവന്‍ രക്തസാക്ഷീ..
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായി പുലര്‍ന്നവന്‍ രക്തസാക്ഷീ..
രകതസാക്ഷീ..
രക്തം നനച്ചു മഹാകല്പവൃക്ഷമായി
സത്യസ്സമത്ത്വസ്സ്വാതന്ത്ര്യം വളര്‍ത്തുവോന്‍..
രക്തം നനച്ചു മഹാകല്പവൃക്ഷമായി
സത്യസ്സമത്ത്വസ്സ്വാതന്ത്ര്യം വളര്‍ത്തുവോന്‍..
അവഗണന അടിമത്തമപകര്‍ഷജീവിതം
അധികാര ധിക്കാരമധിനിവേശം
അവഗണന അടിമത്തമപകര്‍ഷജീവിതം
അധികാരധിക്കാരമധിനിവേശം
എവിടെയീ പ്രതിമാനുഷത്ഭൂമമുയരുന്ന-
തവിടെ കൊടുങ്കാറ്റു രക്തസാക്ഷീ
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
നൂക്കായി പുലര്‍ന്നവന്‍ രക്തസാക്ഷീ..
രക്തസാക്ഷീ..
അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...

ഒരിടത്തവന്നു പേര്‍ ചെഗ്വേരയെന്നെങ്കില്‍ 
ഒരിടത്തവന്നു ഭഗത്സിംഗു പേര്‍..
ഒരിടത്തവന്നു പേര്‍ ചെഗ്വേരയെന്നെങ്കില്‍ 
ഒരിടത്തവന്നു ഭഗത്സിംഗു പേര്‍..
ഒരിടത്തവന്നേശുദേവനെന്നാണു
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍..
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും

രക്തസാക്ഷീ നീ മഹാപര്‍വ്വതം
രക്തസാക്ഷീ നീ മഹാപര്‍വ്വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ
രക്തസാക്ഷീ നീ മഹാപര്‍വ്വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ
രക്തസാക്ഷീ നീ മഹാസാഗരം
എന്റെ ഹൃത്ചക്രവാളം നിറഞ്ഞേ കിടപ്പു നീ
രക്തസാക്ഷീ നീ മഹാസാഗരം
എന്റെ ഹൃത്ചക്രവാളം നിറഞ്ഞേ കിടപ്പു നീ

രക്തസാക്ഷീ നീ മഹാസാഗരം
എന്റെ ഹൃത്ചക്രവാളം നിറഞ്ഞേ കിടപ്പു നീ
അവനവനു വേണ്ടിയല്ലാതെ അപരന് ചുടു-
രക്തമൂറ്റി  കുലം വിട്ടുപോയവന്‍ രക്തസാക്ഷീ...






4 comments:

  1. കവിതയും ആലാപനവും നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. വാക്കുകളെ അതിന്റെ കൃത്യമായ ആവൃത്തികള്‍ കൊണ്ട് മനോഹരമാക്കുന്ന കവി..
      ശുഭരാത്രി തങ്കപ്പന്‍ ചേട്ടാ..

      Delete
  2. Replies
    1. വരികളെനിക്കും..
      നന്ദി മുബീ..

      Delete