Wednesday, February 20, 2013

FB - 22

കാവും കുളവും കല്‍പ്രതിമകളും
നാലുകെട്ടും നാല്‍ത്തറയും നടുമുറ്റവും
മുറ്റത്തൊരു തുളസിയും തുളസിക്കൊരു തറയും..
ഗ്രാമവും, നാടും, നാട്ടു വഴികളും, ചെമ്മണ്‍ പാതയും..
പാതയോരത്തെ മരങ്ങളും.. തണലും കുളിര്‍മ്മയും..
നീയും നിന്റെ കൈപിടിച്ച് നടന്ന ഞാനും..
പുലരിയെത്ര സുന്ദരം പൂവുപോല്‍ മനോഹരം..
കിളികളെത്ര പാടുന്നു കാതിലിമ്പമായി കേള്‍ക്കുന്നു..
കല്ലില്‍ അരച്ചെടുത്ത ചന്ദനത്തിന്റെ കുളിര്‍മ്മയായി, സുഗന്ധമായി നീയും നിന്നോര്‍മ്മയും പറയുവാന്‍ പറയുന്നു സുപ്രഭാതം...

No comments:

Post a Comment